ഇഷ്‌ടമില്ലാത്ത നിക്കാഹ് നടന്നതിന്റെ പേരിൽ 18കാരി തൂങ്ങിമരിച്ചതിന് പിന്നാലെ പെൺകുട്ടിയുടെ കാമുകനും ആത്മഹത്യ ചെയ‌്തു. ആമയൂർ സ്വദേശിനിയായ ഷൈമ സിനിവർ ഈ മാസം മൂന്നിനാണ് വീട്ടിൽ തൂങ്ങി മരിച്ചത്. ഷൈമ മരിച്ചതറിഞ്ഞ് അന്ന് തന്നെ 19കാരനായ ആൺസുഹൃത്ത് സജീർ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുവാവ് ഇന്നലെ ആരോടും പറയാതെ ഇവിടെ നിന്നും പോവുകയായിരുന്നു. എടവണ്ണ പുകമണ്ണിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.നിക്കാഹ് കഴിഞ്ഞ് മൂന്നാം നാളായിരുന്നു ഷൈമയുടെ മരണം. വിവാഹ ചടങ്ങുകൾ അടുത്ത ദിവസം നടക്കാനിരിക്കെയായിരുന്നു ആത്മഹത്യ. വിവാഹത്തിന് ഷൈമക്ക് താത്പര്യമില്ലായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. സജീറിനെ വിവാഹം കഴിക്കാനായിരുന്നു പെൺകുട്ടിക്ക് ആഗ്രഹമെന്നാണ് പൊലീസ് പറയുന്നത്.
താത്പര്യമില്ലാത്ത വിവാഹം നടന്നതിന്റെ മനോവിഷമത്തിലായിരുന്നു പെൺകുട്ടിയെന്നും ഇതേത്തുടർന്ന് ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.പെൺകുട്ടി മരിച്ചതിന് പിന്നാലെ കയ്യിലെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ച സജീർ മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇന്നലെ ആശുപത്രിയിൽ നിന്നും ആരും അറിയാതെ സജീർ പുറത്തിറങ്ങുകയായിരുന്നു. എടവണ്ണ പുകമണ്ണിൽ നിന്നാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.ഈ മാസം മൂന്നിനാണ് ഷൈമ സിനിവർ വീട്ടിൽ തൂങ്ങി മരിച്ചത്. നിക്കാഹ് കഴിഞ്ഞ് മൂന്നാം നാളാണ് പെൺകുട്ടി ജീവനൊടുക്കിയത്. തുടക്കം മുതൽ വിവാഹത്തിന് പെൺകുട്ടി താൽപ്പര്യക്കുറവ് പ്രകടിപ്പിച്ചിരുന്നു. അയൽവാസിയായ 19 കാരനുമായി സൗഹൃദമുണ്ടായിരുന്നുവെന്നും ഇയാളെ വിവാഹം കഴിക്കാൻ പെൺകുട്ടി ആഗ്രഹിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞിരുന്നു.